മഹിതയുടെ മനസ്സു മുഴുവൻ
പ്രണയമയിരുന്നു.നനുത്ത പൂവിതളുകളിലും ,
വർണപ്പകിട്ടുള്ള പൂമ്പാറ്റകളിലും തുഷാര ബിന്ദുക്കളിലെ
വർണപ്പൊലിമയിലും ഇളം കാറ്റിന്റെ മർമ്മരത്തിലും മിനുത്ത തൂവലുകളിലും
നേർത്ത തലോടലുകളിലും മൃദു മന്ത്രണത്തിലും അവൾ പ്രണയം
കണ്ടു. യാന്ത്രികമനസ്സുള്ള മഹേശ്വർ അവളുടെ ഭർത്തവയിരുന്നു.
കിടപ്പറയിൽ അയാളുടെ തൃക്ഷ്ണ അകറ്റുവാനുള്ള
വെറുമൊരു മാംസ പിണ്ഡമയിരുന്നു അവൾ.
പ്രണയമില്ലാത്ത ആ മനസ്സിനെയോർത്ത് വിലപിക്കുന്ന
നാളുകളൊന്നിൽ അവിചാരിതമായാണ് മഹേശ്വർ ലോഗ് ഔട്ട്
ചെയ്യാൻ മറന്നുപോയ കമ്പ്യുട്ടറിന്റെ താളുകളിൽ
കണ്ണുകളുടക്കിയത്..അർദ്ധ നഗ്നയായ സ്വപ്ന എന്ന
മാദകസുന്ദരി.അവളുടെ മേനി യുടെ ചിത്രങ്ങൾ.ഡിലീറ്റുചെയ്യാൻ മറന്നുപോയ അക്ഷര തുണ്ടുകളിൽ തൂങ്ങിക്കിടക്കുന്ന
..അവളൊടൊപ്പമുള്ള പ്രണയ പാരാവശ്യങ്ങൾ. പതിറ്റാണ്ടുകളായിട്ടും തനിക്കു തിരിച്ചറിയാൻ കഴിയാത്ത
മഹേശ്വറിന്റെ മുഖം കണ്ട് അവൾഞെട്ടി
മനസ്സിൽ രോഷം കത്തിക്കാളി..
അവൾ ഒരു അഗ്നിപർവതം പൊലെ പുകഞ്ഞു..പിന്നെ പൊട്ടിച്ചിതറി..സ്വപ്നയുമായിട്ടുള്ള ശൃംഗാരങ്ങൾ മഹിത ഒന്നൊന്നയി
ഡിലീറ്റുചെയ്തു..ഒടുവിൽ അവളുടെ കാമം നിറഞ്ഞ മുഖവും.
പക തീർത്ത മനസ്സോടെ, ആഴക്കടലിന്റെ നിശബ്ദതയോടെ
മഹേശ്വർ വന്നപ്പൊൾ അവൾ മുഖം താഴ്ത്തി
നിന്നു..ആരോ എവിടെയോ നിന്ന് പോർ വിളിച്ചു..നീതിയുടെ തുലാസ്
ഇടത്തും വലത്തും ചാഞ്ചാടി.
അവളിൽ നിന്നും ചായ വാങ്ങി കുടിച്ച്
കമ്പ്യൂട്ടെർ സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരുന്ന
മഹേശ്വറിൽ നിന്നും പെട്ടെന്ന് കൊടുംങ്കാറ്റിന്റെ ആരവം ഉയർന്നു
“എന്റെ വ്യക്തിപരമായ ആനന്ദങ്ങളിൽ കൈ കടത്തിയ നീ ദുഷ്ടയാണ്
മര്യാദയില്ലാത്തവൾ.എന്റെ ജന്മ ശാപം.”
അയാൾ ചായകപ്പ് അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
അവളെ തള്ളിയിട്ട് ഭ്രാന്തുപിടിച്ച ഒരു നായയെപ്പോലേ
പുറത്തേയ്കു പാഞ്ഞു ..
അവൾ നിലയില്ലാ കയങ്ങളിൽ മുങ്ങിത്തപ്പി.താനും
മഹേശ്വറും ഒന്നല്ലേ..ഒരു ശരീരത്തിന്റെ രണ്ടു ഭാഗങ്ങൾ.
അല്ല .അതു വെറും പഴം കഥ ഒരു നുണക്കഥ.ഒരിക്കലും
കൂട്ടിമുട്ടാനാവാത്ത സമാന്തര രേഖകൾ അതാണു സത്യം..
ഒടുവിൽ അതാ ഒരു കച്ചിത്തുരുമ്പ്..ശീലാവതിയുടെമുഖം...സ്വന്തം
ഭർത്തവിനു വേണ്ടി വേശ്യയെ ചുമക്കുന്ന ഭാര്യ..
കമ്പ്യുട്ടെർവലിയ ഒരു കുട്ടയായി.
ലോഗ് ഔട്ട്ചെയ്തിട്ടില്ലാത്ത താളിലെ ചപ്പുകൂനയിൽ നിന്നും ആ വിഴുപ്പുകെട്ട് തിരിച്ചെടുത്ത് കുട്ടയിൽ വെച്ചു.അവൾ മഹീന്ദ്രന്റെ
ആത്മാവിനെ അവിടെ കുടിയിരുത്തി ‘നീയില്ലാത്ത എന്റെ പകലുകൾ വ്യർഥമാണ് ’എന്ന കമന്റോടെ.തേങ്ങലുകൾ കൊണ്ട് അവളുടെ ലിംഗാവയവങ്ങളും
ഹൃദയവും പൊട്ടിച്ചിതറി.കൂർത്ത മുൾശരങ്ങൾക്കുള്ളിലെചുവപ്പു നിറമുള്ള
പനിനീർപ്പൂവിൽ പ്രണയത്തിന്റെ ഗന്ധവും നിരാശയുടെ നനവുമുള്ള
രക്ത ത്തുള്ളികൾ പൊടിഞ്ഞു.അതിൽ നിന്നും നേർത്ത
ശബ്ദങ്ങൾ പുറത്തു വന്നു...‘ അനശ്വരമായ പ്രണയ സ്വർഗം വെടിഞ്ഞ് നശ്വരതയുടെ ജല്പനകളിലും കല്പനകളിലും മുഴുകി ജീവിക്കാൻ വിധിയ്കപ്പെട്ടവൻ.
അവൻ പ്രണയിക്കട്ടെ.....’
...നിർമല ജെയിംസ്